Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest

ഭർത്താവിനെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ കേസ്; യുവതിയും കാമുകനും പിടിയിൽ

മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വനത്തിൽ തള്ളിയ കേസിൽ യുവതിയും കാമുകനും പിടിയിൽ. ഐരോളി സ്വദേശി ബലിറാം സൂര്യനാഥ് കുശ്വാഹ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സുനിത കുശ്വാഹ (40), ഇവരുടെ കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറുമാരായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ബലിറാമിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 11 മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഐരോളിയിലായിരുന്നു ബലിറാം താമസിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബലിറാമിന്‍റെ സഹോദരൻ സുനിതയെ കാണാനെത്തിയിരുന്നു. ബലിറാമിന്‍റെ കാണാതാകലിനെക്കുറിച്ച് സുനിതയോട് ചോദിച്ചപ്പോൾ വ്യത്യസ്തമായ മറുപടിയാണ് ഇവർ നൽകിയത്. ഇതിൽ സംശയം തോന്നിയ സഹോദരൻ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സുനിതയ്ക്ക് രാഹുൽ പ്രജാപതിയുമായി ബന്ധമുണ്ടെന്ന് ബലിറാം കണ്ടെത്തിയിരുന്നു. ഇതോടെ ബലിറാമിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു.

രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബലിറാമിനെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പാക്കി. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.

District News

കാണാതായ വയോധികൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

മുണ്ടക്കയം: കാണാതായ വയോധികനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചവയൽ ആനിക്കുന്ന് കോട്ടക്കുഴിയിൽ ബേബി (90) ആണ് മരിച്ചത്.

കാരിശേരി വനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 11നാണ് ഇദ്ദേഹത്തെ വീട്ടിൽനിന്നു കാണാതായത്. ഓർമക്കുറവുള്ള ഇദ്ദേഹം ഈ ഭാഗത്തേക്കു തനിച്ച് നടന്നു പോയതാകുമെന്ന് പോലീസ് പറയുന്നു.

സംസ്കാരം ഇന്ന് മൂന്നിന് വണ്ടൻപതാലിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്‍റെ സെമിത്തേരിയിൽ നടക്കും. ഭാര്യ: മറിയാമ്മ. മക്കൾ: സണ്ണി, സൂസമ്മ, കുഞ്ഞുമോൾ, പരേതയായ ലിസി. മരുമക്കൾ: മോളി, അച്ചൻകുഞ്ഞ്, തോമസ് കുര്യൻ, രാജു.

Kerala

വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ രക്ഷപെടുത്തി

പത്തനംതിട്ട: വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തി. പത്തനംതിട്ട കല്ലേലി വനത്തിലാണ് തിരുനെല്‍വേലിയില്‍ നിന്നുള്ള 24 അംഗ സംഘം കുടുങ്ങിയത്.

വഴിതെറ്റിയെന്ന് മനസിലായതോടെ ഇവർ ശബരിമല കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. തുടർന്ന് കോന്നി ഡിഎഫ്ഒയെ വിവരമറിയിക്കുകയായിരുന്നു. മണ്ണാറപ്പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ ഇവരെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പോലീസുമാണ് തെരച്ചില്‍ നടത്തിയത്.

 

Kerala

ശബരിമല സന്നിധാനത്തേക്കുള്ള കാനനപാത തുറന്നുകൊടുക്കണമെന്ന ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സന്നിധാനത്തേക്ക് എരുമേലി വഴിയുളള കാനന പാത ഈ മാസം 15 നുതന്നെ തുറക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഡല്‍ഹി സ്വദേശി ശ്യാംമോഹന്‍ ആണ് ഹര്‍ജിക്കാരന്‍. ഈ മാസം 17ന് വൃച്ഛികമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്താന്‍ രണ്ടുദിവസം മുമ്പേതന്നെ പരമ്പരാഗത പാത തുറക്കണമെന്നാണ് ആവശ്യം.

ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. നട തുറക്കുന്ന 17ന് കാനന പാതയും തുറക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

Latest News

Corehub Up